Wednesday, September 24, 2008

സെപ്തെംബര്‍ മെസ്സ്

ലതീഫിന്റെ കടയില്‍ അയാളുടെ മൂര്‍ചയില്ലാത കതിതുമ്പില്‍ കഴുതു വചു കൊടുതു പിടയുമ്പോഴും ലാഭക്കണക്കുകളില്‍ മാത്രമായിരുന്നു, കണ്ണ്. അടുക്കള എങനെ ലാഭകരമാക്കാം, ഡൊപ്പി അരിയുടെ വകഭെദങലെന്തെല്ലാമ്, ബസുമതിക്കു വെവെത്ര, 22 ലിറ്റര്‍ അരിയില്‍ എത്രകിലോ നെയ്യു വേണം , പകുതി നെയ്യും പകുതി ഡാള്‍ഡ്യുമായാല്‍ ബിരിയാണിക്കു ടേസ്റ്റു കുറയുമോ? എന്തെന്തെല്ലാം ആകുലതകളായിരുന്നു!അടുക്കള ഒരു ആഗോള പ്രശ്നമാണെന്നു തിരിചരിഞ നാളുകള്‍.

വരൂ കൂട്ടുകാരേ..

കുറെ നല്ല നാളുകളുടെ ഓര്‍മകളാണിപ്പോള്‍ മനസ്സില്‍. കൂട്ട് കൂടി, കളിയാക്കി, ചിരിചു തിമിര്‍തു നടന്ന ഭാരതയുടെ നീളന്‍ വരാന്തകള്‍... ആണ്‍ പെണ്‍ വേര്‍തിരിവുള്ള ആ വരാന്തകളില്‍ മാറി മാറി നടന്ന് വിപ്ളവം സ്റിഷ്ടിച മനസ്സിന്റെ തീപ്പൊരിക്കുതിപ്പുകള്‍...
തടവിലാക്കപ്പെട്ട പുസ്തകലോകതോടു അഴികളില്‍ പിടിചു നിന്ന് ചിലമ്പിയത്....
(സ്വാതന്ത്ര്യം കാതുകിടന്ന ആ, ലൈബ്രറി ഇപ്പോള്‍ വിശാലമായ ലൈബ്രറി കോംപ്ളക്സ് ആയില്ലെ!)

എന്ടെ കൂട്ടുകാരെ, സഹപാഠികളേ..
നിങളാരെങ്കിലും പിന്നീടു ഭാരതയില്‍ പോയോ?
അന്യയായ ഒരു ജീവിയെപ്പോലെ ഞാനവിടെ നിന്നു കുറെ നാളുകള്‍കു മുന്‍പ് കാഴ്ചകള്‍ കണ്ടു. മാത്യു സാറിന്റെ സെന്ടോഫിനു പോയപ്പൊള്‍.
അതെന്റെ ഭാരതയല്ല. തികചും മൊഡേണ്‍ ആയ ഭാരത എന്നെ നോക്കി പുഛതൊടേ ചിരിചു. ആ ചിറിക്കോണില്‍ ഒരു തട്ടു കൊടുക്കാന്‍ തന്നിയെനിക്ക്. പക്ഷെ, എനിക്കതിനാവില്ലല്ലോ!

വേരിലും ചക്ക കായ്ചു നിന്ന ആ പ്ലാവ് ഇപ്പൊളും അവിടെയുന്ടോ ആവോ? (ഓര്‍ക്കുന്നുന്ടോ, നിങള്‍, അവിടെ ആ ഓഡിട്ടൊറിയതിനടുതുണ്ടായിരുന്നത്..) ഇപ്പൊഴുമവിടെയുന്ടോ ആവോ?!
മഴ കിതചു കുതിചു വരുന്നതു കാണാന്‍ ഞാന്‍ കാതിരുന്ന ആ തീരം (കൊമേഴ്സ് ബ്ലോകിനപ്പുറത്) അതവിടെയുണ്ടോ, ആവോ?

ദൂരെ വാനചരുവില്‍ പെയ്യാന്‍ വിതുമ്പി നിന്ന കൌമാരമ്,... അവളിപ്പോള്‍ ഒരു വീട്ടമ്മയായിക്കാണും, ഒരു കുട്ടിയുടെ അമ്മയായിക്കാണും

നിങളറിയുന്നോ കൂട്ടുകാരെ, നമ്മളൊക്കെ ഗൃഹനാഥന്മാരും ഗൃഹനാഥമാരും ആയി....അഛന്മാരും അമ്മമാരുമായി...ഉതരവാദിതങളുടെ കരകാണാക്കടലില്‍ സ്വാസം മുട്ടിപ്പിടയുന്നവരായി.
നിങളറിയുന്നോ, കൂട്ടുകാരേ,
ഭാരതയിലേക്കുള്ള ഓരോ യാത്രയും നമുക്കൊരു ഉത്സവതിന്റെ തിരതള്ളലായിരുന്നു, സമ്മാനിചിരുന്നത്.
ഓരോരുതരും ഒരൊ തീരം തേടി അകന്നു പോയി.
വിട പറയാതെ അകന്നവരാണു നമ്മള്‍. എന്നും ഏതെങ്കിലും തീരതു ഒതുചേരുമെന്നു വ്യാമോഹിചവര്‍...
ഓട്ടോഗ്രാഫുകളുടെ ഭാരമില്ലാതെ പടിയിറങിയവര്‍.
തിരിഞു നോക്കാതേ നടന്നകന്നപ്പോള്‍ നൊമ്പരങളുടെ ഭാണ്ഡമുണ്ടായിരുന്നു, മനസ്സില്‍!
പെയ്യാന്‍ വിതുമ്പിനിന്ന ഒരായിരം കാര്യങളുണ്ടായിരുന്നു മനസ്സില്‍.

നമുക്കൊന്നൊതു കൂടിയാലോ?,
ഒരു ബാചെന്നോ, ഒരു ഗ്രൂപ്പെന്നോ വിളിക്കാതെ, ഒരു കാലഘട്ടതില്‍ നാം ഉല്ലസിചു പങ്കിട്ട നിമിഷങളില്‍ മധുരം നുണയാനെതിയ, കണ്ണീരിന്നുപ്പിലും കൂടെക്കൂടിയ ഓരോരുതരെയും ഒന്നിചു കൂട്ടിയാലൊ?

കൂട്ടിയാല്‍ കൂടാത അട്ടങളില്ല കൂട്ടുകാരെ..
വരൂ..
സ്നേഹതിന്റെ, കൂട്ടിന്റെ,, നിറവില്‍ മാനം മുട്ടെ വളറ്ന്ന നമ്മുടെ ഓമന മഴവില്ലിന്‍ കൂട്ടായ്മയുടെ കൂട്ടുകൂടാന്‍ വരൂ...
നമ്മുടെ ഇഷ്ടങളുടെ, ഗൃഹതുരത്വതിന്ടെ ആകാശത് പൂനിലാവില്‍ വിരിയുന്ന നക്ഷത്രങളെ പെറുക്കിക്കൂട്ടാന്‍..
വരൂ കൂട്ടുകാരേ..