Friday, October 3, 2008

ഒരു കഥ പിറക്കുന്നു

അക്ഷരവഴികളില്‍ ഭ്രാന്തമായി അലഞ നാളുകള്‍. പുസ്തകങള്‍ക്കിടയിലൂടെ ഒരു ഇരട്ടവാലനെപ്പോലെ ഓടി നടക്കണമെന്നു തോന്നിയ നാളുകള്‍. കിട്ടുന്നതെന്തും വായിക്കാന്‍ ഒരു കൌതുകമുണ്ടായിരുന്നു എനിക്ക്. മനോരമ ആഴ്ചപതിപ്പിലെ ജനപ്രിയ നോവലുകളില്‍ ഹരം തോന്നിയ ഇടക്കാലത് ഒരു നോവലെഴുതിയാലെന്തെന്ന് ആലോചിക്കാതിരുന്നില്ല. പക്ഷെ, അന്നൊക്കെ എന്റെ കുട്ടിമനസ്സിന്റെ കഥാലോകം തുറക്കുന്ന ആദ്യ വാചകം എപ്പോഴും "ഒരിടതൊരിടത്" എന്നതായിരുന്നു. ഞാന്‍ വീണ്ടും പുതിയ നോവലുകള്‍ക്കായി കാതിരുന്നു. പുതിയ നോവല്‍ തുടങേണ്ടതെങനെയെന്ന് ഒരു തുടക്കം കിട്ടാന്‍! എന്നിട്ടും ഞാന്‍ നോവലെഴുതിയില്ല. ഒരായിരം സിനിമകള്‍ക്കുള്ള കഥകള്‍ എന്ടെയുള്ളീല്‍ ഉണ്ടായിരുന്നിട്ടു കൂടി. പിന്നീടു തിരിചറിഞു, കഥകളെഴുതുകയല്ല, പറയുകയാണ് എന്റെ ദൌത്യമെന്ന്. എന്നിട്ടെനിക്കു കഥ പറയാനും കഴിഞില്ല. ആര്‍ക്കും കൌതുകം പകരാന്‍ നില്‍ക്കാതെ പല കഥകളും ഉള്ളിലൊതുങി നിന്നു.

പിന്നീടെനിക്കു മനസ്സിലായി, എന്റ്തുകൊണ്ടാണു കഥ പറയാന്‍ പറ്റാതതെന്ന്. എന്റെയുള്ളിലെ കഥകള്‍ പലരുടെയും അനുഭവങളായിരുന്നു. നോവുകളുണ്ടാക്കുന്ന, നൊമ്പരങളുണ്ടാക്കുന്ന ആ കഥകള്‍ ഒരിക്കലും പുറതറിയരുതെന്നു മനസ്സു പറഞു.പിന്നെയും ഞാനെഴുതി, ഞാന്‍ കഥയെഴുതാതതിനെക്കുറിച്.

വെറും നിഴല്!

എനിക്കുമുന്നേ മത്സരിചു മത്സരിചു നടന്നു പോകുന്ന കൊലുന്നനെയുള്ള നിഴലിനോടെനിക്കു ദേഷ്യം തോന്നി. പോക്കുവെയിലിനു പുറം തിരിഞു നടക്കുമ്പോള്‍ ഒരു കൌതുകമുണ്ടായിരുന്നു ആദ്യം എനിക്ക്, എന്തു ഭംഗിയുണ്ട് എന്റെ നിഴലിനെന്നോര്‍ത്. പിന്നെപ്പിന്നെ നടന്നു മുന്നേറും തോറും ആ, നിഴലിനോടെനിക്കു ദേഷ്യം തോന്നി.തിരിചു പോരുമ്പോള്‍ എനിക്കു സന്തോഷം തോന്നി. ഇപ്പോള്‍ നിഴലെന്റെ പിന്നിലാണ്. എനിക്കു പിന്നാലെയെതാന്‍ വെപ്രാളപ്പെട്ട് ഓടുന്ന നിഴല്‍!